Powered By Blogger

Sunday, March 22, 2015

കളപ്പുരകള്‍ പണിയാതെയിരുന്നവര്‍..............................

കളപ്പുരകള്‍ പണിയാതെയിരുന്നവര്‍..............................

നവലോകനിര്‍മിതിയില്‍ സ്വാര്‍ത്ഥരഹിതമായി ചിന്തിക്കുകയും, എഴുതുകയും, പ്രവര്‍ത്തിക്കുകയും, ചെയ്തവരുടെ ജീവിതം എപ്പോഴും ദുരിതപൂര്‍ണമായിരുന്നു എന്നത് ചരിത്രം.........

അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു എന്ന് പറയുന്നതാവും ശരി.........

നവലോകപോരാട്ടത്തില്‍ അവര്‍ അവരെപ്പോലും മറന്നു.....അവര്‍ ജീവിച്ചതും, എഴുതിയതും, പ്രവര്‍ത്തിച്ചതുമെല്ലാം പുതുയുഗപ്പിറവിയുടെ ആവേശത്തിലായിരുന്നു........അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ അവര്‍ വല്ലാതെ മറന്നുപോയി..................

അവര്‍ അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ മറന്നുപോയി എന്ന് പറയുന്നതാവും ശരി......

ആത്മാര്‍ത്ഥതയും, അര്‍പ്പണവും, ഉള്ളവര്‍ നവലോകനിര്‍മിതിയുടെ ഭാഗമാകുമ്പോള്‍ ലാഭം അളക്കാറില്ല.........അവര്‍ക്ക് ലാഭം ഉണ്ടാക്കുവാനുമാവില്ല........അവര്‍ ജീവിച്ചത്/ജീവിക്കുന്നത് മറ്റാര്‍ക്കോവേണ്ടിയാണ്.....അവര്‍ ജീവിച്ചത്/ജീവിക്കുന്നത് പുതുക്രമത്തിനുവേണ്ടിയാണ്........അതുകൊണ്ടുതന്നെ അവരൊന്നും നേടിയില്ല........എന്നുമാത്രമല്ല നേട്ടങ്ങളെ അവര്‍ ചപ്പെന്നും, ചവറെന്നും കണ്ടു............ഒടുക്കം അവരെത്തിയതോ...........പാളയത്തിനുപുറത്തും

ആത്മാര്‍ത്ഥതയും, അര്‍പ്പണവും, അവരെ കുരിശിലേക്ക് നയിച്ചു എന്ന് പറയുന്നതാവും ശരി....

ഞാന്‍ തിരിച്ചറിയുന്നു.......................

ഇന്നെനിക്ക് സുരക്ഷിതത്വമുണ്ടെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ എനിക്കുവേണ്ടി ജീവിക്കുന്നുവെന്നാണ്........

ഇന്നെനിക്ക് വലിയ കളപ്പുരകള്‍ പണിത് കൂട്ടിവയ്ക്കുവാന്‍ സമ്പത്തുണ്ടെങ്കില്‍ ഞാന്‍ എന്‍റെസാമ്രാജ്യം പടുത്തുയര്‍ത്തുന്ന തിരക്കിലാണ്.....

ക്രിസ്തുവേ.....പൊറുക്കുക..........

ഞാന്‍ നേടിയതെല്ലാം പൊള്ളയായ എന്തൊക്കെയോ ആണ്........എന്‍റെ നേട്ടങ്ങള്‍ വെറും ചമയങ്ങള്‍ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുന്നു..........
ഈ ചമയങ്ങള്‍ക്കുവേണ്ടി ഞാന്‍ അങ്ങയുടെ രാജ്യത്തെ ഒറ്റുകൊടുത്തു........

ഈ മുക്കുപണ്ടങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു ജനതയെ ആകമാനം വഞ്ചിച്ചു...........അവരുടെ സ്വപ്നങ്ങളെ ഞാന്‍ തല്ലിക്കെടുത്തി........

എന്നോട് പൊറുക്കുക........................

ഞാന്‍ പണിയുന്ന സൗധങ്ങള്‍ക്ക് വഞ്ചനയുടെ കഥകള്‍ പറയുവാന്‍ കാണും.......

ഞാന്‍ വാരിക്കൂട്ടുന്ന പ്രശംസക്ക് ദൈവരാജ്യനിഷേധത്തിന്‍റെ ചരിത്രം പങ്കുവയ്ക്കുവാനുണ്ട്............

എന്‍റെ സ്വാര്‍ത്ഥതക്കുവേണ്ടി ഒരു ജനതയുടെ വിമോചനം ഞാന്‍ വിറ്റുകാശാക്കി..........

ക്രിസ്തുവേ പൊറുക്കുക.....ഞാന്‍ വെറും ചമയം മാത്രമാണ്........

എന്‍റെ സഹോദരിമാര്‍ പിടഞ്ഞുമരിക്കുമ്പോഴും, എന്‍റെ സഹോദരന്മാര്‍ പീഡനം അനുഭവിക്കുമ്പോഴും ഞാന്‍ എന്‍റെ സാമ്രാജ്യനിര്‍മിതിയിലായിരുന്നു.......എന്‍റെ സിംഹാസനം അലങ്കരിക്കുന്ന തിരക്കിലായിരുന്നു.....എന്‍റെ തീന്‍മേശകളിലെ വിഭവങ്ങളുടെ കണക്കെടുക്കുകയായിരുന്നു.....

ക്രിസ്തുവേ പൊറുക്കുക.....എന്‍റെ ചമയങ്ങളെ ഉടയ്ക്കുക........... 

ക്രിസ്തുവേ.............എന്‍റെ സിംഹാസനങ്ങളെ തകര്‍ക്കുക............

ക്രിസ്തുവേ ഒരു അസ്വസ്ഥതനിറഞ്ഞ ഒരു മനസ്സെനിക്ക് നല്‍കുക....................

എന്നില്‍ കരുണ നിറക്കുക......കരുണ വറ്റിയ ഈ ലോകത്തില്‍

എന്നെ കുപിതനാക്കുക...........അനീതി നിറഞ്ഞ ലോകക്രമത്തില്‍

എന്നെ ഒരു പോരാളിയാക്കുക..........ജീവന്‍റെ നിഷേധം നിറഞ്ഞയിടങ്ങളില്‍

എന്നെ ഒരു ധിക്കാരിയാക്കുക..........ദൈവസാദൃശ്യത്തിന് ജാതിയുടെയും, ലിംഗഭേദത്തിന്‍റെയും, വിവേചനത്തിന്‍റെയും നിറം കൊടുക്കുന്നയിടങ്ങളില്‍.................

ക്രിസ്തുവേ ........... എനിക്ക് കരുത്ത് നല്‍കുക...............സുരക്ഷിതമാളങ്ങിളില്‍നിന്നിറങ്ങുവാന്‍.......ഈ അപകടം നിറഞ്ഞ ലോകത്തില്‍ ദൈവരാജ്യദര്‍ശനത്തോടെ മശിഹായുഗത്തിന്‍റെ പ്രവാചകനാകുവാന്‍........

ക്രിസ്തുവേ.......തെരുവില്‍ നീ വിരിയിക്കുന്ന മശിഹായുഗം കാണുവാന്‍ എനിക്ക് കണ്ണുകളെ നല്‍കുക.......

ക്രിസ്തുവേ തെരുവില്‍ മുഴങ്ങുന്ന മശിഹായുഗത്തിന്‍റെ പുത്തന്‍ സംഗീതം കേള്‍ക്കുവാന്‍ എനിക്ക് കേള്‍വി തരിക..........

എവിടെയൊക്കെയോ മുഴങ്ങുന്ന ദൈവരാജ്യത്തിന്‍റെ (പുത്തന്‍) ആരാധനകള്‍ ഏറ്റുപാടുവാന്‍ എന്‍റെ കണ്ഠങ്ങളില്‍ ഊര്‍ജം പകരുക........ഒരുപക്ഷേ............അത് എന്നെ പാളയത്തിന് പുറത്തുള്ള കുരിശിലേക്കാണ് നയിക്കുന്നതെങ്കില്‍പ്പോലും................


No comments:

Post a Comment