Powered By Blogger

Friday, April 24, 2015

കര്‍ഷകരുടെ ദൈവം


കര്‍ഷകരുടെ ദൈവമേ.............

ഭാരതത്തിലെ കര്‍ഷകരുടെ നിലവിളിയെ അവിടുന്ന് കേള്‍ക്കേണമേ......
അവരുടെ കഷ്ടതയെ കാണേണമേ..........

ഇന്നിന്‍റെ ഫറോവോന്മാര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുന്നു.....അവര്‍ ആഡംബരത്തില്‍ തിമിര്‍ക്കുന്നു.....

അവര്‍ മുതലക്കണ്ണീര്‍ പൊഴിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു........അടുത്ത വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുന്നു........

ഇന്നിന്‍റെ ഫറോവോന്മാര്‍ വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ കടം ഇളച്ചുകൊടുക്കുമ്പോഴും, നികുതിക്ക് അടുത്ത പത്തുവര്‍ഷത്തേക്ക് അവധി പ്രഖ്യാപിക്കുമ്പോഴും, പാവം കര്‍ഷകര്‍ക്ക് അന്‍പതും നൂറും രൂപ നഷ്ടപരിഹാരമായി നല്‍കുന്നു.....അവരുടെ കടങ്ങള്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്നു............തൊണ്ടക്ക് പിടിച്ച് ഞെക്കുന്നു........................പോരാഞ്ഞ് അവരുടെ ഭൂമിയും അപഹരിക്കുന്നു.........

ദരിദ്രന്‍റെ ചീരത്തോട്ടത്തില്‍ കണ്ണുവയ്ക്കുന്ന പുത്തന്‍ അധിനിവേശ ചക്രവര്‍ത്തിമാര്‍ ഇവിടെ വാഴുന്നു..........

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനത സഹായത്തിനായി കേഴുമ്പോള്‍ (അവരുടെ കരച്ചില്‍ പ്രതിഷേധമായും, സമരമായും രൂപം കൊള്ളുമ്പോള്‍,  അവരുടെ കൈകളിലേക്ക് പിച്ച എറിഞ്ഞുകൊടുക്കുന്ന, അവരെ പരിഹസിക്കുന്ന ഒരു ഭരണവര്‍ഗം..............അവരുടെ നിലനില്‍പിനായുള്ള പോരാട്ടത്തില്‍ ഒരല്‍പം നിയമം ലംഘിച്ചാല്‍ അവര്‍ക്ക്‌നേരെ വെടിയുതിര്‍ക്കുന്ന ഭരണകൂടഭീകരത............പൊതുഖജനാവിലെ കോടികള്‍ കൊള്ളയടിക്കുന്നവര്‍ക്ക് പരിരക്ഷ, സുഖവാസം, നിയമനിര്‍മാണസഭകളില്‍ അംഗത്വം.........വി ഐ പി പരിഗണന....................

ദൈവമേ, നാഥാന്മാരുടെ ശബ്ദം നിലച്ചുവോ?

ദൈവമേ, ഇന്നിന്‍റെ നാഥാന്മാരാകുവാന്‍ നിയോഗിക്കപ്പെട്ടവര്‍ ഫറവോന്മാരെ നമസ്കരിക്കുന്നു.................അവര്‍ക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു....................അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയും, സ്ഥാനമാനങ്ങളാകുന്ന ശേഷിപ്പുകള്‍ക്കുമായും കടിപിടികൂടുന്നു................

അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ദൈവമേ...........അപ്പമുണ്ടാക്കുവാന്‍ ഒരിടങ്ങഴി മാവുപോലും പലരുടെയും കൈകളിലില്ലല്ലോ ദൈവമേ.............

ദൈവമേ...................ഈ പ്രകൃതിയുടെ അസന്തുലിതാവസ്ഥയും, കാലാവസ്ഥാവ്യതിയാനവും, വായുമലിനീകരണവും, വരള്‍ച്ചയും, ഊഷരതയും ഞങ്ങളുടെ പാപത്തിന്‍റെ സൃഷ്ടിയാണെന്ന് ഞങ്ങളെ പഠിപ്പിക്കുക.............അതുകൊണ്ടുതന്നെ
പാപത്തില്‍ നിന്ന് മുളയ്ക്കുന്ന മരണം എല്ലായിടത്തും പതിയിരിക്കുന്നു............യുദ്ധത്തിന്‍റെയും, ഘടനയുടെ ഉല്‍പ്പന്നമായ കര്‍ഷക ആത്മഹത്യയുടെയുമൊക്കെ വിത്ത് അനേകരെ തകര്‍ക്കുന്നു............

ദൈവമേ......എന്‍റെ ഉള്ളില്‍ ദുഃഖം തളംകെട്ടുന്നു.............എന്‍റെ സഹോദരങ്ങള്‍ പിടഞ്ഞുമരിക്കുന്നു..........നിസ്സഹായതയില്‍നിന്നും ഉരുത്തിരിയുന്ന ശബ്ദമില്ലാത്ത ഈ കുറിപ്പെഴുതാനേ എനിക്ക് കഴിയുന്നുള്ളൂ.................

ഇവിടെ ബലഹീനരെ താങ്ങാന്‍ ആരുമില്ലേ ദൈവമേ...........................

ഇവിടെ ആമോസിന്‍റെയും, മീഖായുടേയും കുലങ്ങള്‍ അറ്റുപോയോ ദൈവമേ....?

ദേശത്തെ, വരള്‍ച്ചയില്‍നിന്നും, പ്രകൃതിക്ഷോഭത്തില്‍നിന്നും സംരക്ഷിക്കേണമേ................

ഞങ്ങളുടെ അത്യാഗ്രഹം, ധനത്തോടുള്ള ആര്‍ത്തി, അധിപതികളാകുവാനുള്ള ത്വര, ഇവകള്‍ പ്രകൃതിയില്‍ ഉണ്ടാക്കിയ മുറിവുകളെ സൌഖ്യമാക്കുക...............

ഇന്നിന്‍റെ ഫറവോന്മാരില്‍നിന്നും, ചൂഷകരില്‍നിന്നും,  ഈ പ്രകൃതിയെയും, ജനതയെയും രക്ഷിക്കുക.........

യെരുശലേമിലെ ശിശുക്കളെപ്പോലെ അവിടുത്തെ രാജ്യത്തിന്‌ സ്തുതിയര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കരുത്ത്‌ പകരുക.......

ഞങ്ങളുടെ കര്‍ഷകരെ കാക്കുക..........

വാല്‍ക്കഷണം: വിദേശങ്ങളില്‍ച്ചെന്ന്, നമ്മുടെ മണ്ണും, വെള്ളവും, വായുവും, പ്രകൃതിവിഭവങ്ങളും വെറുതെ നല്‍കാനുണ്ടെന്ന ബോര്‍ഡും തൂക്കിനടക്കുന്ന ഭരണാധികാരികളേ.........കണ്ണുതുറക്കാത്ത അധികാരികളേ...............നമുക്ക് അന്നം തരുന്ന ഈ കര്‍ഷകരെ കൈപിടുച്ചുയര്‍ത്തൂ.......അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കൂ...................അല്ലെങ്കില്‍ കുറേക്കഴിയുമ്പോള്‍ വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന യുറേനിയവും, ന്യൂക്ലിയര്‍ മാലിന്യവും നമ്മള്‍ ഭക്ഷിക്കേണ്ടിവരും...............






No comments:

Post a Comment