Powered By Blogger

Saturday, August 6, 2016

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന
===================
ഒഴിഞ്ഞുകിടക്കാത്ത ദൈവരാജ്യവും തിരുവത്താഴമേശകളും
========================
ദൈവം അടിമകളെ സ്വന്തജനമായി തെരഞ്ഞെടുത്തു............അവര്‍ക്ക് സ്വാതന്ത്ര്യവും ജീവിക്കുവാനുള്ള അവകാശവും നല്‍കി.......ഒപ്പം ദൈവരാജ്യത്തിലേക്കുള്ള ക്ഷണവും......................

ഉപഭോഗത്വരയില്‍ തിമിര്‍ത്താടിയ അവര്‍ ദൈവത്തെ മറന്നു......അവരുടെ ചരിത്രം മറന്നു......ഭൂതകാലം മറന്നു.......സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ മേല്‍ക്കൈ അവരെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ഉന്മാദത്തിലാക്കി...........ദൈവിക വീണ്ടെടുപ്പിന്‍റെ മഹിമ അവര്‍ ബോധപൂര്‍വ്വം മറന്നു.............ദൈവവും, വീണ്ടെടുപ്പും, ആരാധനയും, ദൈവികക്ഷണവും അവര്‍ക്ക് അതിപരിചിതങ്ങളായി............അവര്‍ ഇവകളെ മറന്നു....അല്ലെങ്കില്‍ അവഗണിച്ചു....................

ദൈവത്തെയും, മതത്തെയും, ആത്മീയതയെയും അവര്‍ വിറ്റ്‌ കാശാക്കി.....അധികാരത്തിന്‍റെ സുഖം അവരെ വല്ലാതെ ആലസ്യതയിലാക്കി.....അവര്‍ വലിയ മുതലാളിമാരായി.......അവര്‍ ദൈവത്തിനും, ആത്മീയതക്കും ബദലായി ദേവാലയങ്ങളില്‍ ഹുണ്ടികാ വ്യാപാരം തുടങ്ങി..................

അവര്‍ ദൈവികക്ഷണത്തെയും, ദൈവരാജ്യവിരുന്നിനെയും നിസ്സാരവല്‍ക്കരിച്ചു..........

പക്ഷേ....ദൈവം കാലാകാലങ്ങളില്‍ വിളികള്‍ തുടര്‍ന്നു...............പ്രവാചകരിലൂടെ...ഒടുക്കം പുത്രനിലൂടെയും........അവര്‍ അധികാരത്തിന്‍റെ താന്‍പോരിമയില്‍ പുത്രനെ കൊന്നു.....................

അവര്‍ക്കായി ഒരുക്കിയിരുന്ന അത്താഴം അവര്‍ അലക്ഷ്യമാക്കി........കാരണം അവര്‍ക്ക് അതിനേക്കാള്‍ മേല്‍ത്തരമായത് കമ്പോളത്തില്‍ ലഭ്യമായിരുന്നു.................ദൈവത്തിനും, ആരാധനക്കും, വീണ്ടെടുപ്പിനും അപ്പുറത്തായി അവര്‍ കമ്പോളത്തിന്‍റെ രീതിശാസ്ത്രത്തില്‍ നിര്‍മിച്ചെടുത്ത ദൈവത്തെ കണ്ടെത്തി.......അവര്‍ക്ക് പുത്തന്‍ ദേവാലയമുണ്ടായി..............അവര്‍ വാര്‍ത്തുണ്ടുക്കായി/നിര്‍മിച്ച/സൃഷ്ടിച്ച ദൈവങ്ങളെ അവര്‍ എല്ലായിടത്തും കുടിയിരുത്തി.................

വീണ്ടെടുത്ത “പഴഞ്ചന്‍ ദൈവം” പടിക്ക് പുറത്ത്..................

അവര്‍ കൈവരിച്ച ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി ആശ്രിതരെയും, ഇരകളെയും സൃഷ്ടിച്ചു...........................

പക്ഷേ.......ഇവിടെ ചരിത്രം കീഴ്മേല്‍ മറിഞ്ഞു........

ദൈവരാജ്യം ഒഴിഞ്ഞുകിടന്നില്ല.......അതില്‍, അവര്‍ സൃഷ്ടിച്ച ഇരകള്‍ പ്രവേശിച്ചു............അവര്‍ക്ക് ക്ഷണം അവസാനനിമിഷത്തിലാണ് കിട്ടിയതെങ്കിലും അവര്‍ക്ക് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ക്ഷണമാണെന്ന് മനസ്സിലായി അവര്‍ സ്വാതന്ത്ര്യത്തിന്‍റെ ആര്‍പ്പും വിളിയും തിരിച്ചറിഞ്ഞു...........അവര്‍ അത്താഴത്തിന്‍റെ ഭാഗമായി..........പുതുയുഗത്തിലേക്ക് അവര്‍ നടന്നുകയറി...........നീതിയുടെ, സത്യത്തിന്‍റെ, സമാധാനത്തിന്‍റെ വസ്ത്രമണിഞ്ഞ ഏവരും.......................

ചരിത്രം തീര്‍ന്നില്ല........ക്രിസ്തു ചാട്ടവാറെടുത്ത ദേവാലയവും അതിന്‍റെ യജമാനന്മാരും ജീര്‍ണ്ണതയുടെ പര്യായങ്ങളായി............

ഒന്ന് – ദൈവത്തെയും, ചരിത്രത്തെയും, ദൈവികപൈതൃകങ്ങളെയും മറക്കരുത്.........ഒരിക്കല്‍ ദൈവം നിങ്ങളെ ഞാന്‍ അറിയുന്നില്ല എന്ന് പറയുന്ന കാലമുണ്ട്....അത് വരും, വന്നുമിരിക്കുന്നു

രണ്ട് – ദൈവിക ക്ഷണത്തെ, കമ്പോളതാല്‍പര്യങ്ങള്‍ക്കുവേണ്ടി നിസ്സാരവല്‍ക്കരിക്കരുത്.......നിത്യമായ മരണത്തിലേക്കാണ് ഈ യാത്ര

മൂന്ന് – തങ്ങളുടെ അധീശത്വത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും അവര്‍ അക്രമത്തിലൂടെ എതിരിട്ടു..........ഓര്‍ക്കുക, ഇത് രണ്ട് ദിവസത്തേക്ക് മാത്രമുള്ള ജയമാണ്

നാല് – ദൈവരാജ്യം ഒരിക്കലും ഒഴിഞ്ഞു കിടക്കില്ല, അതില്‍ പ്രവേശിക്കുന്നത് അതിരുകളില്‍ ഉള്ളവരാവും.......അധികാരത്തിന്‍റെ ആലസ്യതയില്‍ ഉറങ്ങുന്നവര്‍ക്ക് ദൈവികക്ഷണത്തെ കേള്‍ക്കുവാന്‍ കഴിയില്ല......അവരുടെ സ്ഥാനം പുറത്താണ്......ലൂക്ക് പതിനഞ്ചിലെ മൂത്തമകനെപ്പോലെ

അഞ്ച് – ദൈവരാജ്യപ്രവേശനം നീതിയും, സമാധാനവും, രക്ഷയും, സത്യവും ധരിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്

ആറ് – എപ്പോള്‍ ക്ഷണിച്ചു എന്നതല്ല പ്രധാനം.....ക്ഷണത്തോട് എങ്ങിനെ പ്രതികരിച്ചു എന്നതാണ് പ്രധാനം......................

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

No comments:

Post a Comment