Powered By Blogger

Thursday, April 2, 2015

മുഖംമൂടി സംരക്ഷണകൂട്ടയോട്ടം

മുഖംമൂടി സംരക്ഷണകൂട്ടയോട്ടം

ഇന്ന് ഞായറാഴ്ചയാണ്........

ക്രിസ്തുവിശ്വാസികള്‍ ദൈവാലയത്തിലേക്കും......മറ്റുള്ളവര്‍ ജീവിതത്തിന്‍റെ തിരക്കുകളിലേക്കും പോകുന്ന  ദിവസം..............

വര്‍ക്കിച്ചന്‍ രാവിലെ പള്ളിയില്‍ വന്നു......

വര്‍ക്കിച്ചനില്ലാത്ത ആരാധനയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനേ പറ്റില്ല..........

പള്ളിയിലെത്തിയ വര്‍ക്കിച്ചന്‍, സ്ഥിരം ഇരിപ്പിടത്തില്‍(മുന്‍നിര ബെഞ്ചിലെ ആദ്യ സ്ഥാനം) കാലേക്കൂട്ടി ആസനസ്ഥനായി......
എല്ലാവരും വര്‍ക്കിച്ചനെ പുഞ്ചിരിയോടെ നോക്കി.........വര്‍ക്കിച്ചന്‍റെ മനസ്സില്‍ ലഡു പൊട്ടി.........

വര്‍ക്കിച്ചന്‍ ഗമയില്‍ ഇരുന്നു( അതിന് പല കാരണങ്ങളുണ്ട്... അതിപ്പോള്‍ എഴുതാന്‍ സമയമില്ല).......

ആരാധന തുടങ്ങി.......പെട്ടന്നാണത് സംഭവിച്ചത്‌.......

ക്രിസ്തു പ്രസംഗപീഠത്തില്‍............

വര്‍ക്കിച്ചനും മറ്റു കൂട്ടുവിശ്വാസികളും രോമാഞ്ചകഞ്ചിതകുഞ്ചിതരായി..................

പട്ടക്കാരനും, ആത്മായശുശ്രൂഷകരും, വിശ്വാസികളും സ്തോത്രം പറഞ്ഞു.....ഹല്ലേലുയ്യാ വിളികള്‍കൊണ്ട് ദൈവാലയം ശബ്ദമുഖരിതമായി.......

ചിലര്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു......

നിമിഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുവിന്‍റെ വാക്കുകള്‍ ദൈവാലയത്തില്‍ അലയടിച്ചു........

ഞാനിന്ന് വന്നത് നിങ്ങളുടെ/നിങ്ങള്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടികള്‍ വലിച്ചുകീറുവാനാണ്.........

പട്ടക്കാരനടക്കം എല്ലാവരുടെയും നെഞ്ചില്‍ ഇടിവെട്ടി............എല്ലാവരും പ്രാര്‍ത്ഥിച്ചു....എന്നെ ഒഴിവാക്കണമേയെന്ന്

ക്രിസ്തുവിന്‍റെ ചൂണ്ടുവിരല്‍ വര്‍ക്കിച്ചനിലേക്ക് നീണ്ടു......
(എല്ലാവര്‍ക്കും ആശ്വാസമായി........വിശുദ്ധിയുടെ പര്യായമായ അവനെയാണല്ലോ ആദ്യം തിരഞ്ഞെടുത്തത്.........)
  
ക്രിസ്തുവിന്‍റെ വാക്കുകള്‍ ചാട്ടുളിപോലെ അവനിലേക്ക് നീണ്ടു..........അവനിലെ കപടതയുടെ മുഖംമൂടികണ്ട് എല്ലാവരും വിറങ്ങലിച്ചുപോയി.....

വര്‍ക്കിച്ചന്‍റെ മുഖം, വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഒരുവന്‍റെ മുഖം പോലെയായി........(അവന്‍റെ മനസ്സില്‍ ഇപ്പോള്‍ ബോംബുപൊട്ടിയോ എന്നൊരു സംശയം)

എല്ലാവരും ഇലക്ട്രിക്‌പോസ്റ്റ്‌പോലെ ചലനമറ്റുനില്‍ക്കുമ്പോള്‍......ക്രിസ്തുവിന്‍റെ ചൂണ്ടുവിരല്‍, സുവിശേഷവായനയ്ക്കായി തയ്യാറായിനില്‍ക്കുന്ന പുരോഹിതനിലേക്ക് നീണ്ടു......

രക്തംവാര്‍ന്നുപോയ പട്ടക്കാരന്‍റെ കണ്ണുകള്‍ വാതില്‍ തെരയുകയായിരുന്നു............(ഒരുനിമിഷത്തിന്‍റെ ആയിരത്തിലൊരംശം പോലും അദ്ദേഹം എടുത്തില്ല)......

വാതില്‍ കണ്ടെത്തിയ പട്ടക്കാരന്‍ വേദപുസ്തകവും വലിച്ചെറിഞ്ഞ് വാതിലിലൂടെ പുറത്തേക്ക് ഒളിമ്പ്യന്‍ കണക്കെ ഒറ്റച്ചാട്ടം.......മുഖംമൂടി സംരക്ഷിക്കാനുള്ള ഒരോട്ടത്തിന് ഇത്രയും വേഗമുണ്ടെന്ന് ആദ്യമായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്........

പുറകെ വിശ്വാസികളും.............മുഖംമൂടി സംരക്ഷിക്കുവാനുള്ള ഒരു കൂട്ടയോട്ടം..............ഒരുപക്ഷേ ചരിത്രത്തിലെ ആദ്യ മുഖംമൂടി സംരക്ഷണകൂട്ടയോട്ടമാവും ഇത്...........

പട്ടക്കാരന്‍ ഭരണഘടന അനുശാസിക്കുന്ന തന്‍റെ  അധികാരമുപയോഗിച്ച് ഉടനടി പൊതുയോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കി.....

പ്രമേയത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ.........ക്രിസ്തുപങ്കെടുക്കുന്ന ആരാധന ബഹിഷ്കരിക്കുക.......മിനിറ്റ്സ് വായിച്ചു പാസ്സാക്കാന്‍ ഒരു സെക്കണ്ടുപോലും വേണ്ടിവന്നില്ല............

പക്ഷേ.....ക്രിസ്തുവിന്‍റെ വാക്കുകള്‍..എല്ലാ മതില്‍ക്കെട്ടുകളേയും കടന്ന് പുറത്തേക്ക് പരന്നൊഴുകി............

മുഖംമൂടിധരിച്ച പതിനായിരം വിശ്വാസികളുടെ ആരാധനെയെക്കാള്‍..........അനുതാപത്തോടെ എന്നെ ആരാധിക്കുന്ന പത്തുപേരിലാണ് ഞാന്‍ പ്രസാദിക്കുന്നത്.......മുഖംമൂടികള്‍ അഴിച്ചുവെച്ച് പച്ചയായ മനുഷ്യരായി ദൈവമുഖത്ത് വന്നുചേരുക........പാപബോധത്തില്‍നിന്നുളവാകുന്ന നിലവിളി, നിങ്ങളെ ദൈവത്തിലേക്കും, മനുഷ്യരിലേക്കും, പ്രകൃതിയിലേക്കും കൊണ്ടെത്തിക്കട്ടെ..............

(ഈ കുറിപ്പിലെ, വര്‍ക്കിച്ചനും, പട്ടക്കാരനും, കുറിപ്പെഴുതുന്ന ഞാന്‍ തന്നെയാണ്)


No comments:

Post a Comment